ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയും റൗഡിസവും നടത്തുകയും നിയമസഭ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.
.വിചാരണ കോടതിയിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെയും അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല.
.ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലർത്തുമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ശിവൻകുട്ടിയുടെ മന്ത്രി സ്‌ഥാനം രാജിവെക്കില്ലെന്ന നിലപാട് പരമോന്നത നീതി പീഠത്തോടുള്ള വെല്ലുവിളിയാണ്. വി. ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള നീതിബോധം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായും പി.സി.ജോർജ് പറഞ്ഞു.
0 Comments