Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയിൽ സംയുക്ത യോഗം . നിയന്ത്രണം ശക്തമാക്കാൻ തിരുമാനം.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ സംയുക്ത യോഗം ചേർന്നു. നഗരസഭ ഡി കാറ്റഗറിയിൽ ഉൾപെട്ടതോടെ നിയന്ത്രണം ശക്തമാക്കാനാണ് തിരുമാനം. 

എടുത്ത_തീരുമാനങ്ങൾ.

1) നിത്യോപയോഗ സാധങ്ങൾ ഉൾപ്പടെ മറ്റ് സ്ഥാപനങ്ങൾ നടത്തുന്നവരും ജീവനക്കാരും നാളെ മുതൽ ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.

2)നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവരുടെ കൈവശം സത്യവാങ്ങ്മൂലവും,ആന്റിജൻ അല്ലെങ്കിൽ Rtpcr നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് .


.3)നഗരസഭക്കകത്തും,പുറത്തേക്കും യാത്ര ചെയ്യേണ്ടവരും, വാഹന ഡ്രൈവർ മാരും ആന്റിജൻ അല്ലെങ്കിൽ Rtpcrനെഗറ്റീവ് സർട്ടിഫിക്കറ്റും,സത്യവാങ്ങ്മൂലവും കയ്യിൽ കരുതണം.

4) 15 ദിവസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ എടുക്കുന്നത് വരെയും ആന്റിജൻ /rtpcr ടെസ്റ്റുകൾ ചെയ്യുവാൻ ജനങ്ങളിൽ ബോധവൽകരണം നടത്തുവാൻ പോലീസ്,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും, കൗൺസിലർമാരുടെയും മേൽനോട്ടത്തിൽ ആശാവർക്കർമാരെയും, rrt അംഗങ്ങളേയും ഉൾപ്പെടുത്തി ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തങ്ങൾ നടത്തുവാൻ തീരുമാനിച്ചു.

.6)പോലീസ്ഉദ്യോഗസ്ഥരുടെയും,ആരോഗ്യ പ്രവർത്തകരുടെയും കൂടുതൽ ജാഗ്രത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വരും ദിവസങ്ങളിൽ ഉറപ്പാക്കാനും ഇന്ന് ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനിച്ചു.

Nb:രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ കയ്യിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കരുതിയാൽ മതി.

 ഇന്ന് ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ ഹാളിൽ കൂടിയ യോഗത്തിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, മറ്റ് സഹാകൗൺസിലർമാർ, മഹല്ല് പ്രസിഡണ്ടുമാർ, മറ്റ് ആരാധനാലയങ്ങളിലെ ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments