പാലാ:-ബിജെപി സംസ്ഥാന അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കാനുള്ള പിണറായി സർക്കാരിനെതിരെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ചു. മുത്തോലിയിൽ നടന്ന പ്രതിഷേധയോഗം നിയോജക മണ്ഡലം പ്രസിഡൻ്റ് ജി രൺജിത്ത് ഉദ്ഘാടനം ചെയ്തു.
കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുവാനുള്ള തീരുമാനം സ്വർണ്ണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കുവാനുള്ള പിണറായിയുടെ കുടില തന്ത്രമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിലൂടെ കേരളീയ സമൂഹം സർക്കാരിന്റെയും സി.പി.എം ന്റെയും ഒത്താശയോടെ നടന്ന സ്വർണ്ണക്കളക്കടത്തിൽ നിന്നും വനം കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കുമെന്നും കെ. സുരേന്ദ്രനെതിരെയും ബിജെപിക്കെതിരെയും തിരിയുമെന്നുമുള്ളത് മുഖ്യമന്ത്രിയുടെ മിഥ്യാ ധാരണയാണ്. മുൻപും സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി ഇല്ലായ്മചെയ്യാൻ നോക്കി പരാജയപ്പെട്ട പിണറായിയും ഇടത് സർക്കാരും വീണ്ടും അതേ തന്ത്രം ആവർത്തിക്കുന്നത് മൂഢസ്വർഗത്തിൽ ആയതുകൊണ്ടാണെന്നും രൺജിത്ത് ആരോപിച്ചു.
ബിജെപി മണ്ഡലം കമ്മിറ്റിയംഗം രാധാകൃഷ്ണൻ, യുവമോർച്ച ജില്ലാകമ്മിറ്റിയംഗം ശ്രീരാജ് എ.സ്സ്., യുവമോർച്ച ഇടയാറ്റ് യൂണിറ്റ് പ്രസിഡൻ്റ് അഖിലേഷ്, ബിജെപി ബൂത്ത് ഭാരവാഹികളായ വിനേഷ് കെ.ആർ., ആനന്ദ്, കണ്ണൻ അനിൽ, തുടങ്ങിയവർ പങ്കെടുത്തു.
0 Comments