ചങ്ങനാശേരി ബൈപ്പാസിൽ ബൈക്കുകൾ കുട്ടിയിടിച്ച് ഉണ്ടായ അപകട ത്തിൽ മൂന്ന് പേർ മരിച്ചു. പോത്തോട് അമൃതശീവീട്ടിൽ മുരുകൻ ആചാരി(67), ചങ്ങനാശ്ശേരിടി.ബി.റോഡിൽ കാർത്തിക ജൂവലറി ഉടമ പുഴവാത് കാർത്തികഭവനിൽ സേതുനാഥ് നടേശൻ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ പി.എസ്.ശരത് (18) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയാ യിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിർത്താതെ പോയതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. മൃതദേഹങ്ങൾ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ചങ്ങനാശ്ശേരി പോലീസ് മേൽനടപടി സ്വീകരിച്ചു.
.പതിനെട്ടുവയസുകാരനായ ശരത് ഓടിച്ച ബൈക്ക് അമിതവേഗതയിലെത്തി ബൈപ്പാസിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.മുരുകനും നടേശ നും സ്വർണപ്പണിക്കാരാണ്. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെൽമെറ്റിൽ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും അമിത വേഗതയിൽ വാഹനം ഓടിച്ച തിന്ശരതിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
.മരിച്ച മുരുകന്റെ ഭാര്യ ആശാലത. മക്കൾ: രാഹുൽ, ഗോകുൽ. മരിച്ച സേതുനാഥിന്റെ ഭാര്യ രഞ്ജിനി. മക്കൾ: ദക്ഷ, പ്രഭുദേവ്, വേദ. പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ സുരേഷിന്റെ മകനാണ് മരിച്ച ശരത് പി.എസ്. അമ്മ സുജാത. സഹോദരി:ശില്ല.
0 Comments