പനച്ചിപ്പാറയിൽ നിന്ന് ചേന്നാടിന് പോകാൻ ഏറ്റവും ദൂരം കുറഞ്ഞ റോഡ് കൂടിയാണിത്. പുളിക്കപ്പാലം മുതൽ ചേന്നാട് വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് കൂടുതൽ തകർന്നിരിക്കുന്നത്. റോഡിന്റെ പല ഭാഗത്തും കാൽനടയാത്ര പോലും ദുഷ്‌കരമാണ്.
റോഡിൽ ടാറിങ് ഇളകിമാറി മണ്ണും കല്ലും തെളിഞ്ഞ നിലയിലാണ്.രണ്ടു കിലോമീറ്റർ റോഡിന്റെ എല്ലാഭാഗത്തും മിറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനക്കാർക്ക് അപകടസാധ്യതയുമുണ്ട്.
ഓടയില്ലാത്തതിനാൽ മഴചെയ്യുമ്പോൾ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതാണ് റോഡ് ഇത്രയും തകരാൻ കാരണമായി നാട്ടുകാർ പറയുന്നത്. ഈ കാലവർഷത്തിലെ മഴവെള്ളപ്പാച്ചിൽ കൂടി കഴിയുമ്പോൾ റോഡിലെ മിറ്റൽ കൂടി നഷ്ടപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
0 Comments