Latest News
Loading...

പിറന്നാള്‍ നിറവില്‍ പിണറായി വിജയന്‍


76-ാം പിറന്നാള്‍ ദിനത്തില്‍ പിണറായി വിജയന് ഇരട്ടി മധുരം. തന്‍റെ നേതൃത്വത്തിലുള്ള തുടര്‍ച്ചയായരണ്ടാം ഇടത് മന്ത്രിസഭയുടെ ആദ്യ നിയമസഭാ സമ്മേളനദിവസം തന്നെയാണ്  മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 വയസ് തികഞ്ഞത്. 


ഔദ്യോഗികരേഖകളിൽ 1944 മാർച്ച് 21 ആണ് പിണറായിയുടെ ജനനത്തീയതി. എന്നാൽ 1945 മേയ് 24 നാണ് ജനിച്ചതെന്ന് കഴിഞ്ഞതവണ മുഖ്യമന്ത്രിയായി തെരെഞ്ഞടുത്തതിന് തൊട്ടുപിന്നാലെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു. 


കേരളത്തിന്റെ കോവിഡ് പ്രതിരോധ പോരാട്ടത്തെ മുന്നില്‍നിന്ന് നയിക്കുന്നതിനിടെയാണ് പിറന്നാള്‍ കടന്നുവരുന്നത്. പൊതുവേ വ്യക്തിപരമായ ആഘോഷങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന പിണറായി ഇത്തവണയും പിറന്നാള്‍ ആഘോഷിക്കുന്നില്ല. 


ജനനം: 1945 മേയ് 24

സ്വദേശം: പിണറായി 

പാണ്ട്യാലമുക്ക്

മാതാപിതാക്കൾ: പരേതരായ

മുണ്ടയിൽ  കോരൻ, കല്യാണി

ഭാര്യ: കമല

മക്കൾ:വിവേക് (അബുദാബിയിലെ ധനകാര്യ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥൻ),

വീണ (ബംഗളൂരുവിൽ ഐ.ടി കമ്പനി എം.ഡി)

പാർട്ടിയിൽ: വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.എഫിലൂടെ തുടക്കം.സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ചു

1968:സി.പി.എം ജില്ല കമ്മിറ്റി 

അംഗം.

1986: ജില്ല സെക്രട്ടറി,

1988: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംൻ 1998-2015:സംസ്ഥാന സെക്രട്ടറി

1998: പൊളിറ്റ് ബ്യൂറോ അംഗം

പാർലമെന്ററി രംഗം 1970, 77, 1991, 96 തിരഞ്ഞെടുപ്പുകളിൽ നിയമസഭാംഗം

1996: സഹകരണ ‐വൈദ്യുതി മന്ത്രി

2016: മുഖ്യമന്ത്രി. മണ്ഡലം ധർമ്മടം

2021: വീണ്ടും മുഖ്യമന്ത്രി, മണ്ഡലം ധർമ്മടം

വിദ്യാഭ്യാസം:ബിരുദം, 

ബ്രണ്ണൻ കോളേജ്

Post a Comment

0 Comments