പൂവത്തിളപ്പ് : കഴിഞ്ഞ ദിവസം നിര്യാതനായ മുതിർന്ന കോൺഗ്രസ് നേതാവും തികഞ്ഞ ഗാന്ധിയനും റിട്ടയേർഡ് അദ്ധ്യാപകനുമായിരുന്ന മണലുങ്കൽ കല്ലൂർ വർഗീസ് സാറിൻ്റെ ഭാര്യാ ശോശാമ്മ (റിട്ടയേർഡ് നേഴ്സ്, പി എച്ച് സി മുണ്ടൻങ്കുന്ന് ) നിര്യാതനായി. ഷിബു തെക്കേേമറ്റത്തിൻ്റെ ഭാര്യാമാതാവാണ് പരേത. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു 2:30 ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ. രാവിലെ 11 മണിക്ക് മൃതദേഹം വിട്ടിൽ കൊണ്ടുവരുന്നതാണ്.
വർഗീസ് സാർ മരിച്ചിട്ട് അഞ്ച് ദിവസം ആയതെയുള്ളു. ഇരുവരുടെയും ജീവിതം പോലെ തന്നെ മരണവും സംഭവിച്ചിരിക്കുന്നു. ജീവിതത്തിൽ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാത്ത ദമ്പതികളായിരുന്നു ഇരുവരും. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു രണ്ടു പേരും ഒരാൾ അദ്ധ്യാപകനും മറ്റെയാൾ നേഴ്സും ആയിരുന്നു. രണ്ട് വകുപ്പുകളിലായിരുന്നു ജോലിയെങ്കിലും അവർ പിരിഞ്ഞിരിക്കേണ്ടി വന്നിട്ടില്ല. മലബാറിലുൾപ്പടെ ജോലി ചെയ്ത സ്ഥലങ്ങളിലൊക്കെ ഒരേ പ്രദേശത്തോട്ട് സ്ഥലം മാറ്റം മേടിച്ച് അവർ അവിടെയും ഒരുമിച്ച് നിന്നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.
അസുഖബാധിതരായി ആശുപത്രിയിൽ പോയതും അവർ ഒരുമിച്ചായിരുന്നു.
നാട്ടുകാർ ഓമനപ്പേരിൽ വിളിക്കുന്ന വർഗീസ് സാറിന്റെയും ശോശാമ്മ സിസ്റ്ററിൻ്റെയും പെട്ടന്നുള്ള വേർപാട് നാടിന് വലിയ വേദനയായി മാറി. അവരുടെ നിഷ്കളങ്കമായ ചിരി മനസ്സിൽ മായാതെ എന്നെന്നും നിലനിൽക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു.
പരേത മല്ലപ്പള്ളി ആനിക്കാട് കിഴക്കേക്കര കുടുംബാംഗമാണ്.
മക്കൾ: ജോൺ (റെജി), അന്നമ്മ (റെനി)
മരുമക്കൾ: സോളി വടക്കെമുറി മുത്തോലി, ഷിബു തെക്കേമറ്റം കൊഴുവനാൽ.
0 Comments