Latest News
Loading...

സാമുദായീക സന്തുലന പരിപാലന യജ്ഞം: ഒരു കോൺഗ്രസ്സ് അപാരത



ഒരു ഞെട്ടലിൽ നിന്നും മുക്തമാകുനതിനു മുൻപേ  അടുത്തത് കിട്ടുന്നത്  വിധിയുടെ ക്രൂരതയാണ് ക്രൂരതയാണ് കോൺഗ്രസ്സ്  പാർട്ടി നേരിടേണ്ടി വന്നത്പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം നടു നിവർത്തുന്നതിനുമുമ്പേ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിആദ്യത്തെതിൽനിന്നും പാഠം ഉൾകൊള്ളുമെന്ന് പറഞ്ഞവർ യഥാർത്ഥ പാഠം ഉൾക്കൊണ്ടില്ല എന്നുവേണം കരുതാൻഅതല്ലെങ്കിൽഒത്തിരി പഠിക്കുന്നവൻ യാഥാർഥ്യത്തിൽനിന്നും ഒരുപാട് അകലെയായിരിക്കും എന്നതാകാനും വഴിയുണ്ട്എന്തായാലും എത്രയൊക്കെ പഠിച്ചാലും പഠിച്ചില്ലെങ്കിലും കോൺഗ്രസ്സ് ഇനിയും പഠിക്കാത്ത ഒരു പാഠമാണ് മതേതരത്വം എന്ന വസ്തുത.

 

കോൺഗ്രസ്സിൽ ഹൈക്കമാൻഡ് എന്ന വാക്കിന് ശേഷം ഏറ്റവും  കൂടുതൽ അത്യന്താപേക്ഷിതമായ വാക്കാണ് equation എന്ന വാക്ക് പാർട്ടിയിൽ ഭാരവാഹി പട്ടിക മുതൽ സ്ഥാനാർഥി പട്ടികവരെ ശുപാർശ ചെയ്യുന്നതിന്റെയും അംഗീകരിക്കപ്പെടുന്നതിന്റെയും ഒരേ ഒരു മാനദണ്ഡമാണ് equation എന്നത്.   വാക്കിന്റെ അർഥം അറിയാം എന്ന് സത്യവാങ്മൂലം കൊടുത്താൽ മാത്രമാണ് പാർട്ടിയിലെ രണ്ടുരൂപ അംഗത്വം കിട്ടുകയുള്ളൂ എന്ന്പോലും സംശയമുണ്ട് .  എന്താണ് കോൺഗ്രസ് പാർട്ടിയിൽ  equation എന്നാൽമതപരവും സമുദായപരവുമായ സന്തുലനാവസ്ഥ നിലനിർത്തുന്നതിന്റ്റെ ഒറ്റ വാക്കാണ് equation എന്നത്മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞാൽകെ പി സി സി പ്രിസിഡന്റ് ഹിന്ദുവാണെങ്കിൽ പ്രതിപക്ഷനേതാവ് മുസ്ലിം ആയിരിക്കണം . അങ്ങനെയെങ്കിൽ  യു ഡി എഫ് കൺവീനർ ക്രിസ്ത്യാനി ആയിരിക്കണംഇതിനെയാണ് equation എന്ന് പറയുന്നത്കേൾക്കുമ്പോൾ നിസാരമായ ഒരു വാക്കെന്നു  തോന്നുംഎന്നാൽ  equation സിദ്ധാന്തത്തിന്റെ മുമ്പിൽ കഴിവ് , സമർപ്പണംജനങ്ങളുടെ അംഗീകാരം നേത്രത്വ ഗുണം എന്നിവയൊന്നും  ഒന്നുമല്ല പറഞ്ഞ മാനദണ്ഡങ്ങൾക്കനുസരിച്ച്  ഒരു ലിസ്റ്റ് എപ്പോഴെങ്കിലും ഉണ്ടായാൽത്തന്നെ equation ഭീകരൻ അവസാനം രംഗപ്രവേശനം ചെയ്ത്  എല്ലാത്തിനെയും നശിപ്പിക്കുംചുരുക്കി പറഞ്ഞാൽ കോൺഗ്രസിൽ ഒരു പദവിയിലേക്ക് ഒരാൾക്ക് എത്തണമെങ്കിൽഎന്തിനെങ്കിലും വേണ്ടി പരിഗണിക്കപ്പെടണമെങ്കിൽമതവും ജാതിയും മാത്രമാണ് മാനദണ്ഡം എന്ന സ്ഥിതി എത്തിയിരിക്കുന്നുപരിഗണിക്കപ്പെടുന്നതിന്റെയും തള്ളപ്പെടുന്നതിന്റെയും മാനദണ്ഡം  ഇതു മാത്രമായിരിക്കുന്നു ഇപ്പോൾEquation എന്ന ഇത്തിക്കണ്ണി കോൺഗ്രസ്സ് എന്ന വൻ മരത്തിൽ പടർന്നു പന്തലിച്ചപ്പോൾ അതിൽ ഞെരിഞ്ഞമർന്നു പോയത്  മരത്തിൻറ്റെ  കാതലായിരുന്നുമതേതരത്വം.

അഡ്വ. ജോജി ജോർജ്ജ് ജേക്കബ് 

ലേഖകൻ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ് 


ശബ്തതരാവലിയിൽ മതേതരത്വം എന്ന വാക്കിന്റെ അർഥം മതത്തിന്റെയൊ വിശ്വാസത്തിന്റെയൊ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നതിനെതിരെയുള്ള തത്വശാസ്ത്രം   എന്നാണ്കൂടുതൽ വിശദീകരണം  ഒന്നും വേണ്ടാത്ത നിർവചനംഇതു മനസിലാക്കാൻ പ്രത്യകിച്ച്  വിദ്യാഭാസത്തിൻറ്റെ  ആവശ്യമൊന്നുമില്ല . ചുരുക്കി പറഞ്ഞാൽ   മതത്തിന്റെയൊ വിശ്വാസത്തിന്റെയൊ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നതിനെതിരെയുള്ള തത്വശാസ്ത്രം  ആധാരമാക്കിയിരിക്കുന്ന പാർട്ടിയുടെ പ്രസിഡൻറ്റ്,   ഭാരവാഹികൾ,  മുഖ്യമന്ത്രിമന്ത്രിഎം   എന്നിവ  ആകാനോ ആകാതിരിക്കാനോ ഉള്ള  പ്രധാന മാനദണ്ഡം   മതവും ജാതിയും മാത്രമായിരിക്കുന്നു  എന്നതാണ് .



 . എന്തൊരു വിരോധാഭാസംപരിഷ്ക്രതമായ  ഒരു ജനസമൂഹത്തെ പച്ചക്ക് കളിയാക്കലല്ലേ  ഇത് ?  കോൺഗ്രസിന്റെ  ചരിത്രം പഠിക്കുമ്പോൾ മതേതരത്വം എന്നത്  ആലങ്കാരികമായി ഉപയോഗിച്ചിരുന്ന ഒരു വാക്കല്ല എന്ന് മനസിലാവുംമതേതരത്വം കോൺഗ്രസിന്റെ നട്ടെല്ലായിരുന്നുഅത് കൈയൊഴിഞ്ഞപ്പോൾ നട്ടെല്  പണയം വെച്ച അവസ്ഥയിൽ  പാർട്ടി ആവുകയും ചെയ്തുമതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്സ്വാതന്ത്രത്തേക്കാൾ വലിയ വില മതത്തിനു കൊടുത്ത് ചിലർ രാജ്യത്തെ കീറിമുറിച്ചപ്പോൾപ്പോലും  കോൺഗ്രസ്സ് മുറുകെപ്പിടിച്ച  ആദർശവും ആശയവുമാണ്  മതേതരത്വംഅതുകൊണ്ടുതന്നെ മതേതരത്വം കോൺഗ്രെസ്സെന്റ്റെ മുഖമുദ്രയാണ്അങ്ങനെയൊരു പാർട്ടിയിലാണ്  ദുർസ്ഥിതിഃ  എന്നതാണ് ഏറെ വിഷമകരം.

 

കോൺഗ്രസിന്റെ  ഏതെങ്കിലും ഔദ്യോഗീക സ്ഥാനത്ത്  വരുന്ന ആൾ ഒരു പ്രത്യേക  മതസ്ഥനായിരിക്കുന്നതുകൊണ്ട്   മതത്തിനോ സമുദായത്തിനോ എങ്ങനെയാണ് ഉന്നമനം ഉണ്ടാകുന്നത്കെ പി സി സി പ്രസിഡണ്ട്  ഹിന്ദുവാണെങ്കിൽ ഹിന്ദുക്കൾക്ക് പ്രത്യേക കരുതൽ കിട്ടുമോമുഖ്യമന്ത്രി ക്രിസ്ത്യാനിയാണെങ്കിൽ ക്രിസ്ത്യാനികൾക്കു പ്രത്യേക പരിഗണന കിട്ടുമോയു  ഡി എഫ് കൺവീനർ മുസ്ലിമാണെങ്കിൽ മുസ്ലീമുകൾക്കു പ്രത്യേക ഗുണങ്ങൾ ഉണ്ടാകുമോഅങ്ങനെ കിട്ടുന്നുണ്ടെങ്കിൽ ആയത് തുല്യനീതി എന്ന അടിസ്ഥാന തത്വത്തിന് എതിരല്ലേമതസമുദായ അടിസ്ഥാനത്തിലുള്ള സ്വജനപക്ഷപാതമല്ലേഎന്തിനേറെപരസ്യമായ സത്യപ്രതിജ്ഞാ  ലംഘനമല്ലേ?

 

നമുക്കെല്ലാം ഓരോ മതമുണ്ട്നമ്മുടെയെല്ലാം മതപരമായ കാര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്പക്ഷേഅത് സംരക്ഷിക്കുന്നതോ സംരക്ഷിക്കപ്പെടേണ്ടുന്നതോ ഓരോ പദവിയിലിരിക്കുന്ന അതാതു മതസ്ഥരെകൊണ്ടല്ലരാജ്യത്തെ ഭരണഘടനയെകൊണ്ടാണ്ഇന്ത്യൻ ഭരണഘടന സുവ്യക്തമായി ഓരോ മത സമുദായ വിഭാഗങ്ങളെയും ഉരുക്കുകോട്ടയിൽ എന്നപോലെ സംരക്ഷിക്കുന്നുഭരണകൂടം ഒരു ഭരണഘടനാ സ്ഥാപനമാണ്മതസ്ഥാപനമല്ലഅതുകൊണ്ടുതന്നെ അതിലിരിക്കുന്നവന്റെ മതം അവന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്നാട്ടിൽ നടപ്പാക്കേണ്ടത് നിയമവാഴ്ചയാണ്ജാതി വാഴ്ചയല്ലഅതുകൊണ്ടുതന്നെ അത് നടപ്പാക്കേണ്ടുന്നവന്റെ ജാതിയും അപ്രസക്തമാണ് വസ്തുതകൾ മറിച്ചുവെച്ച് ആരെങ്കിലും ഓരോ സ്ഥാനത്തും പദവിയിലും തങ്ങളുടെ മതസ്ഥർ വേണം എന്ന് വാശിപിടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ  സ്വകാര്യ ആവശ്യമാണ്വിലപേശാനുള്ള അവസരമൊരുക്കലാണ്സമർത്ഥമായ  കച്ചവടമാണ്മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ചൂഷണമാണ്മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിയമവാഴ്ചയെ തകർത്ത് മതജാതി വാഴ്ച്ചക്ക്  മേൽകൈ കൊടുക്കലാണ്Equation എന്ന മതേതരത്വധ്വമസനത്തിലൂടെ കോൺഗ്രസ്സ് ഇപ്പോൾ ചെയ്യുന്നതും അതാണ്സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ എന്ന പേരിൽ കോൺഗ്രസ്സ് നടത്തുന്ന  equation ക്രമീകരണം മത ജാതി സമുദായ മേലധ്യക്ഷന്മാരെ സുഖിപ്പിക്കാനുള്ള ഏർപ്പാട് മാത്രമാണ്.

 

കേരളത്തിൽ മൂന്നരക്കോടി  ജനങ്ങളുണ്ട്അവർക്കെല്ലാം ഓരോ മതവുമുണ്ട് ലേഖകൻ ക്രിസ്ത്യാനിയാണ്വോട്ടറുമാണ്ഇവിടെ ഇപ്പോൾ നിലനിൽക്കുന്ന മാനദണ്ഡങ്ങളനുസരിച്ച്  എന്നെ എണ്ണുന്നത് 'ക്രിസ്ത്യൻ വോട്ടർഎന്നായിരിക്കും.  എന്റ്റെ തലകൂടി എണ്ണി ഏതെങ്കിലും ക്രിസ്ത്യൻ മതമേലധ്യക്ഷൻ വിലപേശുന്നുമുണ്ടായിരിക്കാംഎന്നാൽഞാൻ ഒരു പരിപൂർണ്ണ ക്രിസ്ത്യാനിയാണെന്നിരിക്കെത്തന്നെ ഒരു പരിപൂർണ്ണ 'വോട്ടർമാത്രവുമാണ്ക്രിസ്ത്യൻ വോട്ടറല്ലമതേതരത്വം എന്ന ആശയത്തിൽ അടിയുറച്ചു നിൽക്കുന്ന പാർട്ടിക്ക് മാത്രമേ ഇങ്ങനെ ഓരോ പൗരനെയും കാണാൻ സാധിക്കൂമുന്നരക്കോടി ജനങ്ങളെയും കോൺഗ്രസ്സ്  കാണുന്നത് ഹിന്ദുവോട്ടർ , മുസ്ലിംവോട്ടർക്രിസ്ത്യൻവോട്ടർ എന്നീ തലകെട്ടുകളിൽ മാത്രമാകുമ്പോഴാണ് പ്രശനം.

 

തലമുറമാറ്റം എന്ന് പറയുന്നത് ചിന്താഗതിയുടെ  മാറ്റം കൂടിയാണ്സോഷ്യൽ മീഡിയയുടെ വരവോടുകൂടി പ്രായമായവരിൽപ്പോലും  മാറ്റം വന്നിരിക്കുന്നു.   കാലഘട്ടത്തിൽ  ഒരാളും അയാളുടെ വരണാധികാരത്തെ ആർക്കും തീറെഴുതി കൊടുക്കുന്നില്ലമതവും ജാതിയുമെല്ലാം ശക്തിയോടെ നിലനിൽക്കുമ്പോഴുംഅതിൽ ഉൾപ്പെട്ടവരാണെങ്കിൽകൂടി  അതൊന്നും വകവെക്കാതെ തീരുമാനങ്ങൾ എടുക്കുന്ന  ഒരു ജനസമൂഹം ഇവിടെയുണ്ട് എന്നുള്ളത് പച്ചപരമാര്ഥമാണ്.  അവർ മതേതരത്വത്തിന്റെ വക്താക്കളാണ്.  അവർ സംഘടിതരല്ല എന്ന് മാത്രംതോൽവികളെ കുറിച്ച് കോൺഗ്രസ്സ് പാർട്ടി പഠിക്കുമ്പോൾ ഒന്നാമത്തെ പാഠം ഇതായിരിക്കണം.

 

ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ പൊതുജനം അംഗീകരിക്കുന്നത് അവരുടെ മതമോ ജാതിയോ നോക്കിയല്ലമറിച്ച് സമീപനം നോക്കി മാത്രമാണ്അക്കാര്യത്തിൽ ഉദാത്ത മാതൃക കാലംചെയ്ത ക്രിസോസ്റ്റം തിരുമേനിയാണ്അദ്ദേഹം   ഒരു മതത്തിന്റെ  അംഗം മാത്രമായിരുന്നില്ലമതമേലധ്യക്ഷൻ തന്നെ ആയിരുന്നുഎന്നിട്ടുംനാനാജാതിമതസ്ഥരും അദ്ദേഹത്തെ  മറയില്ലാതെ അംഗീകരിക്കുന്നുമതസ്ഥനായിരിക്കുമ്പോഴും മതേതരത്വം എങ്ങനെ മുറുകെപ്പിടിക്കാം എന്ന് അദ്ദേഹം കാണിച്ചുതന്നുഅത് പ്രായോഗികമാണെന്ന് ബോധ്യപ്പെടുത്തി തന്നു.  സംസാരത്തിലോ പ്രവർത്തിയിലോ ഇടപ്പെടലിലോ അദ്ദേഹം ഒരിക്കലും സാമുദായിക സന്തുലനാവസ്ഥയെക്കുറിച്ച്  ഭാരപ്പെട്ടിരുന്നില്ലEquation എന്നൊരു വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ലായിരുന്നു.

 

ചിന്തിക്കാവുന്ന കാര്യങ്ങളിൽ ഏറ്റവും ഒടുവിലായി നടന്ന കാര്യം പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടാണ്തങ്ങളുടെ മതത്തിനും സമുദായത്തിനും പങ്കാളിത്തം വേണമെന്ന് എത്ര മതമേലധ്യക്ഷന്മാർസാമുദായിക നേതാക്കൻമാർ സി പി എം നോട് ആവശ്യപ്പെട്ടുഎന്തേമതത്തെ സംരെക്ഷിക്കേണ്ടേസമുദായത്തിന് ഉന്നമനം വേണ്ടേകേരളത്തിൽ സാമുദായിക സന്തുലനാവസ്ഥ നിലനിർത്തണ്ടേകോൺഗ്രസ്സിന്  പഠിക്കാനുള്ള മറ്റൊരു പാഠംകൂടി.

 

നിലനിൽപ്പിനും പുനർജീവനത്തിനും ഒരുങ്ങുന്ന കോണ്ഗ്രസ്സ് പാർട്ടി ആത്മാർത്ഥമായി അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഴിവും അംഗീകാരവുമുള്ള നേതാക്കന്മാരെ മതസമുദായത്തിനതീതമായി പരിഗണിക്കുകഒപ്പം  ഒരു മുദ്രാവാക്യവും-  ‘Equation അറബിക്കടലിൽ’.

Post a Comment

0 Comments