കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,82,879 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് വീണ്ടും രോഗികളുടെ എണ്ണം ലക്ഷം കവിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ എണ്ണം രണ്ട് ലക്ഷത്തോട് അടുത്തിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലായിരത്തോളം ആളുകളാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. വരുന്ന രണ്ടാഴ്ച രോഗവ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനിടെ രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൽ സ്വീകരിച്ചവരുടെ എണ്ണം 10 കോടി കവിഞ്ഞെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ 45 വയസിന് മുകളിലേക്ക് ഉള്ളവർക്കാണ് വാക്സിൻ നൽകുന്നത്.
വാക്സിനേഷൻ വേഗത്തിലാക്കാൻ രാജ്യത്ത് വാക്സിൽ ഉത്സവം പരിപാടിയുമായാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ വാക്സിൻ സ്റ്റോക്കില്ലെന്ന പരാതിയുമായി സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചു. കഴിഞ്ഞു. കേരളത്തിലും വാക്സിൻ ക്ഷാമം നിലനിൽക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പരമാവധി ആളുകൾക്ക് വാക്സിൻ നൽകി രോഗവ്യാപനം പിടിച്ചുനിർത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
0 Comments