Latest News
Loading...

കേരളത്തിൽ സർക്കാർ അധികാരം നുകരുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാലാ: തുടർഭരണം വേണമെന്ന് പറയുമ്പോൾ അതിനു ന്യായമായ ഒരു കാര്യമെങ്കിലും ജനത്തോടു പറയാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ലെന്നു കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. പറഞ്ഞു. പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ നടക്കുന്ന അനീതി തുടരാനാണോ തുടർ ഭരണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു. കേരളത്തിനു വെളിയിൽ കേരളത്തെക്കുറിച്ചു പറയുന്നതു കേട്ടാൽ അപമാനം തോന്നുന്ന അവസ്ഥയായി മാറി. ഇന്നു നില നിൽക്കുന്ന ഭരണം ജനങ്ങളെ വിഷമിപ്പിക്കുകയാണ്. ജനങ്ങൾക്കു ഒട്ടേറെ കഷ്ടനഷ്ടങ്ങളാണ് വരുത്തി വയ്ക്കുന്നത്. എല്ലാ തരികിട പണികളും സർക്കാരിൻ്റെ ഭാഗമായി നിന്ന് ചിലർ നടത്തുന്നു. തലപ്പത്ത് അധികാരത്തിൻ്റെ മത്തുപിടിച്ചവർ അധികാരം നുകർന്നു കുടിച്ചുകൊണ്ടിരിക്കുകയാണ്. ആ അധികാരം തുടരുന്നതിന് വേണ്ടി അവർ വാദിക്കുകയാണ്. എന്തിനാണ് തുടർഭരണം. സ്വർണ്ണക്കള്ളക്കടത്ത് നടത്താനാണോ എന്ന് തിരുവഞ്ചൂർ ചോദിച്ചു. കോടതികളും വിവിധ അന്വേഷണ ഏജൻസികളും ഒരുപാട് കാര്യങ്ങൾ സർക്കാരിനെതിരെ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപസർപ്പക കഥ വായിക്കുംപോലെയാണ് ചിലരുടെ കഥകൾ പുറത്തു വരുന്നത്. ഈ നിലപാട് കേരളത്തെ എവിടെ കൊണ്ടെത്തിക്കും. ഈ സർക്കാർ തുടരുന്നത് കേരളത്തിന് ശാപമാണ്. സാമ്പത്തികമായി കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. 

സമാനതകളില്ലാത്ത വികസനം പാലായിൽ എത്തിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് മാണി സി കാപ്പനു സാധിച്ചുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. 

സ്ഥാനാർത്ഥി മാണി സി കാപ്പൻ എം എൽ എ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോയി എബ്രാഹം, റോയി എലിപ്പുലിക്കാട്ട്, പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, തോമസ് കല്ലാടൻ, ജോസ് പാറേക്കാട്ട്, ജോസ്മോൻ മുണ്ടയ്ക്കൽ, അനസ് കണ്ടത്തിൽ, ഷോജി ഗോപി, അഡ്വ ജോസഫ് കണ്ടത്തിൽ, ആർ സജീവ്, മൈക്കിൾ കാവുകാട്ട്, സാജു എം ഫിലിപ്പ്, എം പി കൃഷ്ണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments