2 ഹെയപിന്‍വളവുകളാണ് മേലുകാവ് പാണ്ടിയന്‍മാവിലുള്ളത്. രാത്രികാലങ്ങളിലാണ് ഇവിടെ അപകങ്ങളുണ്ടാകുന്നത്. ഇറക്കമിറങ്ങിവരുന്ന വലിയ വാഹനങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേയ്‌ക്ക് പതിച്ച സംഭവങ്ങള്‍ നിരവധിയാണ്. വേണ്ടത്ര ഉറപ്പില്ലാത്ത സംരക്ഷണഭിത്തി തകര്‍ത്താണ് വാഹനങ്ങള്‍ താഴെ വീഴുന്നത്. അപകടങ്ങള്‍ തുചര്‍ക്കഥയാകുമ്പോഴും ബലവത്തായ സംരക്ഷണഭിത്തി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഞായറാഴ്‌ച അര്‍ധരാത്രിയാണ് ഇരുമ്പുപൈപ്പുകളുമായെത്തിയ ലോറി താഴേയ്‌ക്ക് മറിഞ്ഞത്. 50 മീറ്ററോളം താഴെയുള്ള വീടിന് പിന്നിലിടിച്ചാണ് വാഹനം നിന്നത്. വീട്ടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. താഴേയ്‌ക്ക് വീണിരുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയിരുന്ന മരംകൂടി ഇത്തവണ മറിഞ്ഞതോടെ വീട്ടുകാർ കൂടുതല്‍ ആശങ്കയിലാണ്.
0 Comments