ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരനെ ആക്രമിച്ച് പണം അപഹരിച്ച കേസ്സിലെ പ്രതിയാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.നടയ്ക്കൽ സ്വദേശി മനാഫ് (30) ആണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കംഫർട്ട് സ്റ്റേഷനിൽ എത്തിയ പ്രതി പരതിക്കാരനോട് പണം ആവശ്യപ്പെട്ടെങ്കിലും പണം കൊടുക്കുവാൻ പരാതിക്കാരൻ തയ്യാറായില്ല .തുടർന്ന് പരാതിക്കാരനെ അക്രമിച്ച് പരാതിക്കാരന്റെ കൈയ്യിൽ നിന്നും പ്രതി പണം അപഹരിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെ പരാതിയിൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാറിന്റെ നേത്യത്തത്തിൽ സബ് ഇൻസ്പെക്ടർമാരായ അനസ്.വി.ബി, ജോസഫ് ജോർജ്ജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സജിമോൻ, സിവിൽ പോലീസ് ഓഫീസർ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നിരവധി ക്രിമിനൽ കേസ്സുകൾ പ്രതിയായ മനാഫിനെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഈരാറ്റുപേട്ട ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാർ അറിയിച്ചു.
0 Comments