വർഗീയ ധ്രുവീകരണത്തിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമങ്ങൾക്ക് പൂഞ്ഞാറിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് മണ്ഡലത്തിലെ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. പരാജയ ഭീതി മണത്ത ചിലയാളുകൾ പതിനെട്ടാമത്തെ അടവായി വർഗീയതയുടെ കാർഡിറക്കുകയാണ്.
മത സൗഹാർദ്ത്തിന്റെ പേരിൽ അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച എരുമേലി ഉൾപ്പെടുന്ന നിയോജക മണ്ഡലമാണ് പൂഞ്ഞാർ. ഈ മണ്ഡലത്തിലാണ് ചില പ്രത്യേക മത വിഭാഗങ്ങളെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ഇവർ മുന്നിട്ടിറങ്ങുന്നത്. ഈരാറ്റുപേട്ടയിൽ ഉൾപ്പെടെ നടന്ന സംഭവങ്ങൾ ഇതിന്റെ ഭാഗമായി കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. പരസ്പരം സ്നേഹിച്ചും, സഹകരിച്ചും കഴിയുന്ന പൂഞ്ഞാറിലെ ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പേരിൽ പരസ്പരം ഭിന്നിപ്പിക്കുന്നതിനുള്ള എല്ലാവിധ ശ്രമങ്ങളെയും ഈ നാട്ടിലെ ജനത ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി.
0 Comments