Latest News
Loading...

മകൻ പൂട്ടിയിട്ടു: മരുന്നും ഭക്ഷണവുമില്ലാതെ അച്ഛൻ മരിച്ചു. മാനസിക വിഭ്രാന്തിയിലായി അമ്മ

മുണ്ടക്കയം: മരുന്നും ഭക്ഷണവുമില്ലാതെ 80 കാരൻ മരിച്ചു; അടച്ചു പൂട്ടിയ മുറിയിലുണ്ടായിരുന്ന ഭാര്യക്ക് മാനസീക അസ്വാസ്ഥ്വം. മുണ്ടക്കയം പഞ്ചായത്തിൽ പെട്ട അസംബനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അസംബനി, തൊടിയിൽ വീട്ടിൽ പൊടിയൻ (80) ആണ് നാളുകളായി ഭക്ഷണവും വെള്ളവും, ചികിത്സയും കിട്ടാതെ  കിടന്ന്  മരണത്തിന് കീഴടങ്ങിയത്. 

മാസങ്ങളായി കാര്യമായ ഭക്ഷണമോ ചികിത്സയോ ഒന്നും ലഭിക്കാതെ മുറിക്കുള്ളിൽ  ഭർത്താവിന് ഒപ്പം കഴിഞ്ഞ അമ്മിണി (76) നെ കണ്ടെത്തിയത് മാനസികനില തെറ്റി അവസ്ഥയിലാണ്. പിന്നീട് ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയൻ്റെ ജീവൻ രക്ഷിക്കാനായില്ല....


രണ്ടു ആൺമക്കളുടെ മാതാ പിതാക്കളായ ഇരുവരും' ഇളയമകൻ റെജിയുടെ വീട്ടിലായിരുന്നു താമസം. തൊട്ടടുത്ത മുറിയിൽ റജിയും ഭാര്യ' ജാൻസിയും താമസമുണ്ടങ്കിലും 
മാതാപിതാക്കളെ ഇവർ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.. ജാൻസിയും റജിയും ജോലിക്കു പോകുമ്പോൾ സമീപ വാസികളും ബന്ധുക്കളോ വീട്ടിലേയ്ക്  
വരാതിരിക്കാൻ വീടിന് മുന്നിൽ വളർത്ത് നായയെ കെട്ടിയ നിലയിലായിരുന്നു. ഇതുമൂലം മറ്റാർക്കും അടുത്തുപോലും വരാൻ പറ്റാത്ത സാഹചര്യം ആയിരുന്നു . 

മുഴുവൻ സമയ മദ്യപാനിയായ റജിയെ ഭയന്നു അയൽ വാസികൾ വൃദ്ധ ദമ്പതികളുടെ അടുത്തേയ്ക്കു പോകാറില്ലന്നു പരിസര വാസികൾ പറഞ്ഞു.


അയൽ വാസികൾ അറിയിച്ചതിന്നെ തുടർന്നു കഴിഞ്ഞദിവസം ആശാവർക്കർ മാരും പാലിയേറ്റീവ് കെയർ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണ് ഇവരുടെ ദയനീയ സ്ഥിതി കണ്ടത്. . തുടർന്ന് ഇവർ പഞ്ചായത്ത് അംഗം സിനിമോൾ തടത്തിലിനെ അറിയിക്കുകയുമായിരുന്നു. പഞ്ചായത്തംഗം മുണ്ടക്കയം സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന്. സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ് സി എ, പുഷ്പാംഗദൻ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തിയ ശേഷം, മറ്റ് പോലീസ് ഉദോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ ആളുകൾ തടിച്ചു കൂടിയതറിഞ്ഞ് റജി എത്തിയെങ്കിലും ഇയാൾ മദ്യലഹരിയിലായിരുന്നു വെന്ന് പൊലീസ് അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, എന്നിവരുടെ നേതൃത്വത്തിൽ ഉടൻതന്നെ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയൻ മരണപെട്ടു. . മാനസികനില തെറ്റിയ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളേജിലെ മാനസികരോഗ വിഭാഗത്തിലേക്ക് മാറ്റി.

   അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യ ചെലവ് നടത്തിവന്നിരുന്നത്. പ്രായാധിക്യം മൂലം അമ്മിയ്ക്കും പൊടിയനും മറ്റ് ജോലികൾ ചെയ്യാനാകാതെ വന്നതോടെയാണ് ഇവർ ഒറ്റപ്പെട്ടത്. ആരോഗ്യം മോശമായ ഇരുവരെയും ഇളയമകൻ റെജി വീടിനുള്ളിൽ പൂട്ടി ഇടുന്നത് പതിവായിരുന്നു. പ്രായാധിക്യത്താൽ പുറത്തു പോകാനാവാതെ മലമൂത്രവിസർജനം വരെ ഈ വൃദ്ധദമ്പതികൾ മുറിയിലായിരുന്നു നടത്തിയിരുന്നത്. അധികൃതർ മുറിക്കുള്ളിൽ കയറി നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണങ്ങൾ കണ്ടെത്തി. ഇതാണ് ഇവർക്ക് കഴിക്കുവാൻ നൽകിയിരുന്നത്.

 സമീപവാസികളെ ആരെയും വീട്ടിലേക്ക് അടുപ്പിക്കാത്ത മൂലം വിവരം പുറത്ത് അറിഞ്ഞതുമില്ല. 
പൊടിയൻ്റെ മരണവുമായി ബന്ധപ്പെട്ടു അസ്വാഭാവീക മരണത്തിന് പൊലീസ് കേസെടുത്തു . വൃദ്ധ ദമ്പതിയ്ക്കു ഭക്ഷണവും ചികിത്സയും നൽകാതിരുന്നത് സംബന്ധിച്ചു കേസെടുക്കാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി . 

പോസ്റ്റുേ മോർട്ടം റിപ്പോർട്ടു ലഭിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.

Post a Comment

0 Comments