അതിരപ്പിള്ളിയിൽ വീടിന്റെ വരാന്തയിൽ ചീങ്കണ്ണി. തച്ചിയത്ത് ഷാജന്റെ വീടിന്റെ വരാന്തയിലാണു പുലർച്ചെ ചീങ്കണ്ണിയെ കണ്ടത്. നേരം പുലർന്ന് വീട്ടമ്മ പുറത്തിറങ്ങിയപ്പോഴാണു ചീങ്കണ്ണിയെ കണ്ടത്.
അതിരപ്പിള്ളി പുഴയുടെ സമീപമാണ് ഷാജന്റെ വീട്. നേരം പുലർന്ന ഉടനെ ചീങ്കണ്ണിയെ കണ്ടെത്തുകയായിരുന്നു. കാഴ്ചക്കാരെ കണ്ട് ചീറിയടുത്തതോടെ ആളുകൾ അകന്നുനിന്നു. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
വനം വകുപ്പിനെ കൂസാത്ത ചീങ്കണ്ണിയെ പേടിപ്പിച്ച് പുഴയുടെ ഭാഗത്തേക്കു വിടാനാുള്ള ശ്രമംപരാജയപ്പെട്ടു. സാവധാനം തളര്‍ച്ചയിലായ ചീങ്കണ്ണിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തി. കയറുകൊണ്ട് വരിഞ്ഞുമുറുക്കി പുഴയുടെ അടുത്തെത്തിച്ച് പുഴയിലേക്കു വിട്ടു.
അതിരപ്പിള്ളി പുഴയിൽ നേരത്തെയും ചീങ്കണ്ണികളെ കണ്ടിട്ടുണ്ട്. സഞ്ചാരികള്‍ കുളിക്കാനിറങ്ങുന്ന കടവിന് സമീപമാണ് ഇത്തവണ ചീങ്കണ്ണിയെ കണ്ടത്. കുട്ടികളടക്കം കളിച്ചുനടക്കുന്ന വീടിന് സമീപം, പുലര്‍ച്ചെ ചീങ്കണ്ണിയെ കണ്ടതിനാൽ അപായം സംഭവിച്ചില്ലെന്ന് വീട്ടുടമ പറയുന്നു.
0 Comments